അതേസമയം, വനംവകുപ്പ് നിയമങ്ങള്‍ പാലിച്ച് പാമ്പുപിടുത്തം പുനരാരംഭിച്ച വാവ സുരേഷിനെ അഭിനന്ദിച്ച് മന്ത്രി വി എന്‍ വാസവന്‍ രംഗത്തെത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍വെച്ച് ഇനി വനംവകുപ്പ് നിയമങ്ങള്‍ പാലിച്ചായിരിക്കും പാമ്പുപിടിക്കുക എന്ന് വാവ സുരേഷ് വാക്കുതന്നിരുന്നെന്നും അത് പാലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും വി എന്‍ വാസവന്‍ പറഞ്ഞു.
ഞാന്‍ പാമ്പുകടിയേറ്റ് ആശുപത്രിയില്‍ കഴിയുന്ന സമയത്ത് എനിക്കെതിരെ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചിരുന്നു. കടിയേല്‍ക്കുന്നതിനുമുന്‍പേ പത്തനംതിട്ട, റാന്നി മേഖലകളില്‍ നിന്ന് പാമ്പുപിടിക്കാന്‍ ആളുകള്‍ എന്നെ വിളിക്കുമായിരുന്നു.
വാവ സുരേഷിനെ പാമ്പ് കടിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു. ആരോഗ്യവാനായി അദ്ദേഹം വീട്ടില്‍ എത്തുന്ന ദിവസം എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് കരുതിയിരുന്നു. 100 പേര്‍ക്ക് അന്നദാനം നടത്താനായിരുന്നു പദ്ധതി. ചില കാരണങ്ങളാല്‍ അദ്ദേഹം വീട്ടില്‍ എത്തിയ അന്ന് തന്നെ അന്നദാനം നടത്താന്‍ സാധിച്ചില്ല.
ഹിന്ദുപുരാണത്തില്‍ നാഗങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അതുകൊണ്ടുതന്നെ പാമ്പുകളെ പിടിച്ച് കൊല്ലാതെ അവയെ സുരക്ഷിതമായ വാസസ്ഥലങ്ങളിലേക്ക് തുറന്നുവിടുന്ന വാവ സുരേഷിനോട് തമിഴ്‌നാട്ടിലെ ഒരു വിഭാഗം ആളുകള്‍ക്ക് വലിയ ആരാധനയാണ്
കേരളത്തിന്റെ എല്ലാ സ്ഥലങ്ങളിലേക്കുമുള്ള ഓട്ടം കുറയ്ക്കണം എന്നു പറഞ്ഞപ്പോള്‍ , ആളുകള്‍ വിളിക്കുമ്പോള്‍ എനിക്ക് പോകാതിരിക്കാന്‍ പറ്റില്ല സാര്‍ , ഒരു ഫോണ്‍ വിളി കാസര്‍കോട്ടു നിന്നാണങ്കില്‍ മറ്റൊന്ന് എറണാകുളത്തുനിന്നായിരിക്കും ആരോടും വരില്ല എന്നു പറയാന്‍ അറിയില്ല .
കഴിഞ്ഞയാഴ്ചയാണ് സുരേഷിനെ മൂര്‍ഖന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായ വാവ സുരേഷിന്റെ ജീവന്‍ വെന്റിലേറ്ററിന്‍റെ സഹായത്തോടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചത്. ആദ്യം ഒന്നിനോടും പ്രതികരിക്കാതെ വാവ സുരേഷ് അബോധാവസ്ഥയിലേക്കു പോയിരുന്നു.
ഭ്രാന്തമായ ആവേശമുള്ള പത്തിരുപതുലക്ഷം ഊളകൾ ഫാൻസ് ആയിട്ടുണ്ട് എന്നത് സ്വന്തം ലൈഫും പാമ്പിന്റെ ലൈഫും നാട്ടുകാരുടെ ലൈഫും അപകടത്തിലാക്കി ഈ പണി തുടരാനുള്ള ലൈസൻസല്ലെന്നും ഹരീഷ്പ വാസുദേവന്‍ പറഞ്ഞു.